Wednesday, 8 October 2025

"ജെ. ആൽഫ്രഡ് പ്രുഫ്രോക്കിൻ്റെ പ്രേമഗീതം"

ഭാഗം 1

ഭിഷഗ്വരൻ്റെ മേശമേൽ മയക്കിക്കിടത്തിയ രോഗിപോൽ 

സായംസന്ധ്യ വാനിൽ പടർന്നുകിടക്കുമ്പോൾ

നീയും ഞാനുമായി ഒരു യാത്ര പോകാം.


പാതിയുമൊഴിഞ്ഞ തെരുവുകളിൽ 

നമുക്ക് യാത്ര തുടരാം.

വിശ്രാന്തിയറിയാത്ത നിശയുടെ നിശ്ചേതനമായ വിലാപങ്ങൾക്കിടയിൽ

നഗരത്തിലെ വിലകുറഞ്ഞ സത്രങ്ങളിലൊന്നിൽ, തൂവാലികൾ നിറഞ്ഞ, ചിപ്പിത്തോടുകൾ നിരത്തി വച്ചൊരു ഭോജനാലയത്തിൽ, ഈ രാത്രി ചെലവഴിക്കാം


ദീർഘവും ദുർഗ്രാഹ്യവുമായ തർക്കമെന്നപോൽ നീണ്ടുകിടക്കുന്ന തെരുവുകൾ

നയിക്കുന്നു നിങ്ങളെ, കീഴടക്കുന്ന ആ ചോദ്യത്തിലേയ്ക്ക്,

അരുത് ! എന്തെന്ന ചോദ്യമരുത്,

നമുക്ക് പോകാം അവയെ ദർശിക്കാം.


സൂരജ് ഞാളൂർ


(An attempt to translate/transcreate the poem "The Love Song of J. Alfred Prufrock" by T. S. Eliot)

No comments:

Post a Comment